റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

ഹുമാനപ്പെട്ട റിഞ്ചു അച്ഛൻ ക്രിസ്തീയ സ്നാനത്തെക്കുറിച്ചു ഇരുപത്തഞ്ചു ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി ചോദിക്കയുണ്ടായി അദ്ദേഹത്തി ന്റെ  ചോദ്യങ്ങൾക്കെല്ലാം പലരും വചനാടിസ്ഥാനത്തിൽ മറുപടി നൽകിയതുകൊണ്ടു ആ ചോദ്യങ്ങൾക്കു മറുപടി ഞാനിവിടെ കുറിക്കുന്നില്ല (ആവശ്യമെങ്കിൽ നൽകുന്നതാ ണ്) എന്നാൽ റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ  ചോദിക്കു കയാണ് (ഒത്തിരി ചോദ്യങ്ങൾ ചോദിച്ചു അച്ഛനെ ഇപ്പോൾ ബുദ്ധിമുട്ടിക്കുന്നില്ല) മറുപടിയുണ്ടെങ്കിൽ നൽകുക. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ നമുക്കിങ്ങിനെ അനുമാനിക്കാം എന്ന് പലയാവർത്തി പറഞ്ഞിട്ടുണ്ട് അച്ഛൻ പലപ്പോഴും പ്രസംഗമദ്ധ്യേ  എനിക്ക് മനസ്സിലായതിങ്ങനെയാണ്, ഞാൻ മനസിലാക്കിയി രിക്കുന്നതിങ്ങിനെയാണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട് എന്നാൽ ഈ ചോദ്യങ്ങൾക്കു അച്ഛനു മനസ്സിലായതി ന്റെയും,അച്ഛൻ മനസ്സിലാക്കി യതിന്റെയും വെളിച്ചത്തി ലല്ല വചനാടിസ്ഥാനത്തിലായിരിക്കണം മറുപടി നൽകേണ്ടത് എന്ന് വിനയപൂർവ്വം ഈ അവസരത്തിൽ ഓർപ്പിക്കട്ടെ. ചോദ്യങ്ങളും ഉത്തരങ്ങളും ജനം വിലയിരുത്തുകയും പഠിക്കുകയും ചെയ്യട്ടെ. 

സ്നാനത്തെക്കുറിച്ചുള്ള അച്ഛന്റെ പ്രഭാഷണത്തിൽ ശിശു സ്നാനം ശരിയാണെന്നു സ്ഥാപിക്കുവാൻ  പുതിയനിയമത്തിൽ സ്നാനമേറ്റ കുടുംബങ്ങളെക്കുറിച്ചു അച്ഛൻ വിവരിക്കുന്നുണ്ട് ലുദിയയുടെ കുടുംബം,കൊർന്നല്യോസിന്റെ കുടുംബം, കാരാഗൃഹപ്രമാണിയുടെ കുടുംബം...... ഇവരെല്ലാം സ്നാനമേറ്റപ്പോൾ കുട്ടികളും ഉണ്ടായിരുന്നു അതുകൊണ്ടു ശിശുക്കൾക്ക് മാമോദീസ നൽകാം എന്നും അത് അപ്പോസ്തലിക പിന്തുടർച്ചയാണെന്നും സമർത്ഥിക്കുവാൻ താൻ വിഫലശ്രമം നടത്തുന്നുണ്ട്. എല്ലാ കുടുംബത്തെയും പറഞ്ഞപ്പോൾ യൗസേഫിന്റെ കുടുംബത്തെയും, യിസ്രായേൽ മക്കളെയും  സൗകര്യപൂർവ്വം അച്ഛൻ വിട്ടുകളഞ്ഞ താണോ? അതോ മനസ്സിലാകാതെ പോയതാണോ? മനസ്സിലാകാതെ പോയതാണെങ്കിൽ (ഉൽപ്പത്തി 50:8 )യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടു കൂടെ പോയി തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചു പോയി രഥങ്ങളും കുതിരയാളുകളും അവനോടു കൂടെ പോയി  അപ്പോൾ കുടുംബം എന്നു പറയുമ്പോൾ രഥങ്ങളും കുതിരയാളുകളേയും ഉൾപ്പെടുത്തുമോ? അച്ഛൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ  രഥങ്ങളും കുതിരകളും സ്നാനമേൽക്കണോ? (പുറപ്പാട് 13: 18) യുദ്ധസന്നദ്ധരായി യിസ്രായേൽ മക്കൾ പുറപ്പെട്ടു എഴുതിയിരി ക്കുന്നു അച്ഛന്റെ വ്യക്ക്യാനമനുസരിച്ചാണെങ്കിൽ ജനിച്ച കുഞ്ഞു പോലും യുദ്ധ സന്നദ്ധരായി പുറപ്പെട്ടു എന്ന് ചിന്തിക്കേണ്ടി വരും. ഇരുപതു വയസ്സിനു മേൽപ്പോട്ടുള്ളവരെയാണ്   യോദ്ധാക്കളായി ബൈബിൾ പറയുന്നത് . സ്നാനം വിശ്വസിച്ചട്ടല്ലേ നടത്തേണ്ടത് ശിശുക്കളുടെ ചെവിയിൽ  വിശ്വാസ പ്രമാണം ചൊല്ലിക്കൊടു ത്താൽ ആ കുഞ്ഞിന്  യേശുവിന്റെ ജനം,മരണ, പുനരുദ്ധാനത്തെ ക്കുറിച്ചു  ബോധ്യം ഉണ്ടാകുമോ? ഏ.ഡി 1311 റാവന്ന സുന്നഹദോസി ലല്ലേ ശിശു സ്നാനം അംഗീകരിച്ചത് അതിനു മുൻപ് ശിശു സ്നാനം സഭ നടത്തിയിരുന്നില്ലല്ലോ? സ്നാനത്തെക്കുറിച്ചു പഠിക്കുമ്പോൾ പഠിപ്പിക്കുമ്പോൾ അച്ഛൻ മർക്കോസിന്റെ സുവിശേഷം മാത്രം വായിക്കാതെ കുറഞ്ഞത് റോമാ ലേഖനവും, ഗലാത്യ  ലേഖനം കൂടി വായിക്കുക. 

ചോദ്യം1 ) എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു,സ്ത്രീയുടെ തല പുരുഷൻ,ക്രിസ്തുവിന്റെ തല ദൈവം എന്ന് നിങ്ങൾ അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു മൂടുപടം എട്ടു പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു (1 കൊരിന്ത്യർ 11 :3 ,4 ) ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ തലയിൽ തൊപ്പിയോ,തുണിയോ (തിരുമേനിമാർ തലയിൽ ഇടുന്ന തുണിയാണ്  മസാനിപ്സ് ) തലയിൽ ഇട്ടു പ്രാർത്ഥിക്കുന്ന അച്ഛനും,തിരുമേനിമാരും,ബാവാമാരും ക്രിസ്തുവാകുന്ന തലയെ അപമാനിക്കുകയല്ലേ? 

ചോദ്യം 2) നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും നാമാണ് ദൈവത്തിന്റെ മന്ദിരം എന്നും, രണ്ടോ മൂന്നോ പേര് യേശുക്രിസ്തുവിന്റെ നാമത്തിൽ കൂടിവരുന്നവരുടെ മധ്യത്തിൽ ഞാനുണ്ട് എന്നും ബൈബിളിൽ പറഞ്ഞിരിക്കെ പഴയ നിയമത്തിന്റെ മാതൃകയിൽ ആലയം പണിതു അതിൽ പ്രാർത്ഥന നടത്തി ആളുകളെ പറ്റിക്കുന്നതിന്റെ താത്പര്യമെന്തു ?  

ചോദ്യം 3) (പുറ30:22-25) യഹോവ പിന്നെയും മോശയോട് കല്പ്പിച്ചത് എന്തെന്നാൽ മേത്തരമായ സുഗന്ധ വര്ഗ്ഗമായി വിശുദ്ധ മന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറ് ശേക്കൽ അയഞ്ഞ മൂരും അതിൽ പാതി   ഇരുന്നൂറ്റന്പതു ഷെക്കൽ സുഗന്ധ ലവൻഗവും അഞ്ഞൂറ് ഷെക്കൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്ത് തൈലക്കാരന്റെ വിദ്യ പ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കണം.ഈ വാക്ക്യത്തിന്റെ ചുവടുപിടിച്ചു പല വർഷങ്ങളിൽ പല അരമനകളിൽ തിരുമേനിമാരും,പുരോഹിതന്മാരും ഒന്നിച്ചു കൂടിരുന്ന് ഇത് ഉണ്ടാക്കുകയും മറ്റു സ്ഥലങ്ങളിലേയ്ക്ക് കൊടുത്തു വിടുകയും ചെയ്തിട്ടുണ്ട് എന്നാൽ പുറപ്പാടുണ്  പുസ്തകത്തിൽ ആ അധ്യായത്തിൽ തന്നെ  അത് മനുഷ്യന്റെ ദേഹത്തിൽ ഒഴിക്കരുത് അതിന്റെ യോഗപ്രകാരം അതുപോലുള്ളത് നിങ്ങൾ ഉണ്ടാക്കുകയും അരുതു അതുപോലുള്ള തൈലം ഉണ്ടാക്കുന്നവനെയും അന്യനു കൊടുക്കുന്നവനെയും ജനത്തിൽ നിന്ന് ഛേദിച്ചു കളയണം എന്ന വാക്യം മറച്ചു വച്ച് ഇതുണ്ടാക്കി തട്ടിപ്പുകാട്ടുന്നതു തെറ്റല്ലേ? മൂറോൻ ഏഴു പ്രാവശ്യം ഇതുണ്ടാക്കിയിട്ടുണ്ട്.മുളന്തുരുത്തി1876,1911, പഴയസെമിനാരി 1932,1951 ദേവലോകം 1967,1977,1988ഈവർഷങ്ങളിൽ ഇവിടങ്ങളിൽ ഇതു ഉണ്ടാക്കപെട്ടു ഇതിനെ കുറിച്ച് അച്ഛന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം.

ചോദ്യം 4) വിഗ്രഹങ്ങൾ ഉണ്ടാക്കരുത് അവയെ സേവിക്കരുത് എന്ന് പറഞ്ഞിരിക്കെ പള്ളികളിലെല്ലാം തന്നെ വിഗ്രഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് പരുമല,മഞ്ഞനിക്കര കൊരട്ടി മുത്തി, ഗീവർഗ്ഗീസ് ,കന്യകാ മറിയം  തുടങ്ങിയ പുണ്യവാളന്മാരുടെ വിഗ്രഹങ്ങൾ ഉണ്ടാക്കി പള്ളിക്കകത്ത് വച്ച് അതിനെ ആരാധിക്കുവാൻ അനുവാദം കൊടുക്കുകയും ഞാനല്ലോ ഏക പരിശുദ്ധൻ, പരിശുദ്ധൻ എന്ന നാമം മറ്റൊരാളും എടുക്കരുത് എന്നും ബൈബിൾ പറയുന്നു പിന്നെ പരിശുദ്ധ മറിയ എന്നും പരിശുദ്ധന്മാർ എന്നും സംബോധന ചെയ്യുന്നതിലെ ന്യായം എന്ത്? 

ചോദ്യം 5) മനുഷ്യൻ പാപം ചെയ്‍താൽ ഏറ്റു പറയേണ്ടത് ദൈവത്തോടാണ്, മധ്യസ്ഥൻ യേശു ക്രിസ്തുവും പിന്നെ പള്ളികളിൽ കുമ്പസാരക്കൂടുണ്ടാക്കി പുരോഹിതന്മാരുടെ അടുക്കൽ സഭാ വിശ്വാസികളെ കൊണ്ട് കുമ്പസാരിപ്പിക്കുകയും,മറ്റു മധ്യസ്ഥ ന്മാരോടു പ്രാർത്ഥിക്കുകയും വേണം എന്ന് സഭയെ പഠിപ്പിച്ചു  അവരെ അടിമത്വത്തിൽ കുടുക്കുന്നപുരോഹിത വർഗ്ഗത്തിന്റെ  കൂർമ്മ ബുദ്ധിയിൽ അച്ഛന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം. കത്തോലിക്കാ സഭ ഗീവർഗീസ് സഹദാ എന്നൊരാൾ   ജീവിച്ചി രുന്നിട്ടില്ല എന്ന് ബോദ്യമായപ്പോള്‍ ഗീവര്‍ഗീസിനെ പുണ്യവാളന്‍ സ്ഥാനത്തു നിന്ന് നീക്കി യോവാന്‍ ഓഫ് ആര്‍ക്കിനെ പുണ്യ വതിയാക്കി പ്രഖ്യാപിച്ചു. ഈ വിഷയം അച്ഛൻ പഠന വിധേയമാക്കിയിട്ടുണ്ടോ? ഗീവര്‍ഗീസ് സഹദാ ചരിത്രം പറയുന്നു .

നീ.വാ.ദി.മ.മ.ശ്രീ.ഇഗ്നാത്തിയോസ് പത്രോസ് പാത്രിയര്‍ക്കീസ് 1050-ആണ്ടില്‍ മലങ്ങര സഭാ സന്ദര്‍ശനത്തിന്റെ ഫലമായി പ്രസിദ്ധം ചെയ്ത പരസ്യ കല്പന.
1025 ആണ്ടിൽ വന്നതും മടങ്ങി പോയതുമായ അത്താനാസിയോസ് ബാവ ആലങ്ങാട്,വടക്കൻ പറവൂർ,കരിങ്ങാച്ചിറ,കണ്ടനാട്,മുളന്തുരുത്തി എന്നീ പള്ളികളിലെ ഖബറുകൾ തല്ലിപ്പൊളിച്ചിട്ടും സഭാമക്കൾ വീണ്ടും പണിതു കൊല്ലവർഷം 1032 ഇൽ വന്ന ഊർശലേമിലെ പാത്രിയാർക്കീസ് ബാവ വീണ്ടും തല്ലിപ്പൊളിച്ചു 1050 ആണ്ടിൽ വന്നതും 1876 ഇൽ ചിങ്ങം 15 നു മുളന്തുരുത്തി പള്ളിയിൽ വച്ച് മോറാൻ ഉണ്ടാക്കിയതും  പള്ളികളില്‍ ഓരോ പെരുന്നാളുകള്‍ക്ക് പുറജാതിക്കാരെപ്പോലെ സദ്യ കഴിക്കയും പല തിന്മപെട്ട പ്രവര്‍ത്തികളോടുകൂടെ സ്ലീബ ആഘോഷം എന്നപേരിൽ നഗരങ്ങളില്‍ ചുറ്റി നടക്കുകയും ഞായറാഴ്ച്ചകളിലും പെരുന്നാളുകളിലും ഇറച്ചി,മദ്യം മുതലായ മ്ലേച്ച ആചാരങ്ങള്‍ ഒരുക്കി പള്ളിയില്‍ വച്ചു നേർച്ച കഴിക്കുന്നതായി നാം കേള്‍ക്കുന്നു ഇങ്ങിനെ ചെയ്യുന്നവരെ സഭയ്ക്ക് പുറത്താക്കേണ്ടാതാ കുന്നു.  ദൈവാലയത്തെക്കാള്‍ പ്രധാന സ്ഥാനം മരിച്ചുപോയ പിതാക്കന്മാരുടെ നാമത്തിനു നല്‍കി അവരെ ആരാധിക്കുന്ന അവസ്ഥയിലേയ്ക്ക് അധപതിച്ചിരിക്കുന്നു ദൈവത്തെ അല്ലാതെ മറ്റാരെയും കുബിടുവാനോ നമസ്ക്കരിപ്പാനോ അധികാരം ഇല്ല. ഇനിമേല്‍ മരിച്ചുപോയ നിങ്ങളുടെ പിതാക്കന്മാരുടെ കബറില്‍ കുബിടുവാന്‍ നിങ്ങൾക്കധികാരം ഇല്ല, ദൈവം ഒരുവനാകുന്നു ദൈവത്തിനും മനുഷ്യ മക്കൾക്കും മധ്യസ്ഥനായി മിശിഹാ ഒരുവനാകുന്നു താൻ എല്ലാവരെയും രക്ഷിപ്പാനായിട്ടു തന്റെ ജീവനെ കൊടുത്തതുപോലെ നാമും മിശിഹായ്ക്കു സാദൃശ്യമാകേണ്ടതും നമ്മുടെ ആത്മാവ് കൊണ്ട് ജനത്തെ നേടേണ്ടതുമാകുന്നു (പേജ് 19 ) കുമ്പസാരത്തിനു പട്ടക്കാർക്കു പണം കൊടുത്തു വരുന്നതായി നാം അറിയുന്നു അത് തെറ്റായിട്ടുള്ള താകയാൽ മേലാൽ അങ്ങിനെ കൊടുക്കുന്നതും വാങ്ങുന്നതിനും അധികാരമില്ല (പേജ് 45) 1989-ല്‍ ആലുവ ത്രിക്കുന്നത്തു സെന്റ്‌ മേരിസ് സുറിയാനി പള്ളിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറിക്ടറിയില്‍ ഈ കല്പന ചേര്‍ത്തിട്ടുണ്ട് കേട്ട് അനുസരി ക്കുന്നവരുടെ മേല്‍ ദൈവത്തിന്റെ കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ ആമീന്‍, പള്ളികളുടെ ശുദ്ധീകരണത്തിനായി  പ്രസിദ്ധം ചെയ്ത കല്‍പ്പനയുടെ ചുരുക്കരൂപം (ഒരു ചെറിയ ബുക്ക്‌ തന്നെയുണ്ട്‌ ). ആലുവ തൃക്കുന്നത്തു സെമിനാരി,ഉദയഗിരി സെമിനാരി ഇവിടെ നിന്ന് ഈ പുസ്തകം വാങ്ങി വായിക്കാവുന്ന താണ്.  ഈ കൽപ്പന നിങ്ങൾ അനുസരിക്കാത്തതിന്റെ ചേതോവികാരം എന്താണ്. 


ച്ഛന്റെ ചോദ്യങ്ങളെല്ലാം പെന്തക്കോസ്തുകാരോടാണ് എന്നു മനസ്സിലാക്കിക്കൊണ്ടു പറയട്ടെ വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയുകയും വാപൊളിച്ചിരുന്നു കേൾക്കുന്നവരുമല്ല പെന്തക്കോസ്തുകാർ ചോദ്യങ്ങളും ഉത്തരങ്ങളും ദൈവ വചനത്തിൽ നിന്ന് തന്നെയാകണം എന്ന് നിർബന്ധ മുള്ളവരാണ് ഞങ്ങൾ. പെറ്റുവീണ സഭയോടുള്ള വെറുപ്പുകൊണ്ടല്ല മാർബിൾ കല്ലുകൾ പാകി മാനം മുട്ടെ ഉയർന്നു നിൽക്കുന്ന  ദൈവാലയവും മനോഹര വേഷവിധാനങ്ങൾ ധരിച്ച മെത്രാന്മാരെയും പട്ടക്കാരെയും  വിട്ടു ഓലമേഞ്ഞ,ഓടുപാകിയ ഞെരുക്കമുള്ള സഭാഹോളിലെ ഇഴപ്പായിൽ ഇരുന്നു   ആത്മാവിലും  സത്യത്തിലും ദൈവത്തെ ആരാധിക്കുവാൻ ഇറങ്ങിയത്. ദൈവ വചനവുമായി യാതൊരു ബന്ധവും പേരിനു പോലും അച്ഛൻ പ്രതിധാനം ചെയ്യുന്ന സഭയ്ക്കില്ലാത്തതുകൊണ്ടാണ്. അനവധി ബിരുദങ്ങൾ നേടിയിട്ടും  ഈ വിധ അനാചാരങ്ങൾ ആചരിക്കു വാന്‍ ജനത്തെ ആഹ്വാനം ചെയ്യുന്നതിൽ പുരോഹിത വർഗ്ഗത്തിനു യാതൊരു കുറ്റബോധവും ഇല്ലേ? ഉദയംപേരൂർ സുന്നഹദോസും,കൂനൻ കുരിശു സത്യവും ഇട്ടൂപ്പ് റൈറ്ററുടെ സഭാചരിത്രവും അച്ഛൻ പഠന വിധേയമാക്കുമെന്നു കരുതട്ടെ. (റിഞ്ചു അച്ഛനു എല്ലാ ബഹുമാനവും നൽകിക്കൊണ്ട് പറയട്ടെ അച്ഛൻ ഗോപാലകൃഷ്ണൻ സാറിനു നൽകിയ മറുപടി വളരെ നന്നായിരുന്നു.)

Comments

  1. Rinchu achan indian malankara orthodox suriyani sabha le agamanu.... njanal orthodox kar oru churchilum mathavintyo parishudan marudeye RUPANGAL vachittilla... Ariyatha karyangal parayaruthu pastareee... Photo vachittundu... Pine Parumala palliyil rupam illa . E paranja paster parumala church il poyittundo . Chumma viduvayatharam parayaruthu... Orthodox church il onnum arudeyum rupangal illa.... Vere sabha il undayirikkam , st thomas Ad 52 indian il sthapicha sabhayanu Malankara Orthodox sabha . Pine Orthodox kar Mathavineyum Parishudan mareyum Aradikkukayalla , Madhysthana yachikkaka yanu ullathu... Vere sabhakal aradikkunnundavam.

    ReplyDelete
    Replies
    1. Anonymous4:40 AM

      Brother, I was a Christian Orthodox believer before 15 year, I am totally disagree with above comment as they are fully worshiping idol in all the churches. We are not allowed to worship or make images of God or any other person as per Bible. But it is in Orthodox church, they are worshiping Idols in Parumala too. Thirumeni's bed and other things are there and worshiping without knowing Gods words. That are also idols. We are no allowed to make any images of other god / persons. So kindly make decision to accept Jesus as your personal savior and Christ and avoid other mediator except Jesus. Please worship God in spirit and truth, and stop worshiping God by just reading books again and again.

      Delete
  2. Rinchu achan indian malankara orthodox suriyani sabha le agamanu.... njanal orthodox kar oru churchilum mathavintyo parishudan marudeye RUPANGAL vachittilla... Ariyatha karyangal parayaruthu pastareee... Photo vachittundu... Pine Parumala palliyil rupam illa . E paranja paster parumala church il poyittundo . Chumma viduvayatharam parayaruthu... Orthodox church il onnum arudeyum rupangal illa.... Vere sabha il undayirikkam , st thomas Ad 52 indian il sthapicha sabhayanu Malankara Orthodox sabha . Pine Orthodox kar Mathavineyum Parishudan mareyum Aradikkukayalla , Madhysthana yachikkaka yanu ullathu... Vere sabhakal aradikkunnundavam.

    ReplyDelete
  3. I sent the following message to Fr Rinju as my response to his latest video. ബഹുമാനപ്പെട്ട അച്ചാ, ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യണം എന്ന് അച്ചൻ ആഗ്രഹിക്കുന്നു. എന്നാൽ കമന്റ്സ് എഴുതിയത് പോസ്റ്റ് ചെയ്യുവാൻ സാധിക്കുന്നില്ല. ഒരുപാട് കാര്യങ്ങൾ ഈ വിഡിയോയെക്കുറിച്ചു പറയുവാനുണ്ടെങ്കിലും ഒരു കാര്യം മാത്രം. ക്ലാസ് റൂമിൽ കുട്ടികളെ പഠിപ്പിക്കുവാൻ നാം പല ഉദാഹരണങ്ങൾ ഉപയോഗിക്കാറുണ്ട്. അത് ഒരു കോമേഴ്‌സ് അദ്ധ്യാപകൻ കൂടി ആയ അച്ചനും ഒരു സയൻസ് അധ്യാപകനായ ഞാനും (ഇപ്പോൾ റിട്ടയേർഡ്) ഉപയോഗിക്കും. അതിൽ തെറ്റില്ല. എന്നാൽ സുവിശേഷത്തിന്റെ ആവശ്യത്തെയും ഉദ്ദേശത്തെയും വികലമാക്കുന്ന ഉദാഹരണങ്ങൾ ഉപയോഗിക്കുമ്പോൾ വേദനിക്കുന്നത് ക്രൂശിൽ മരിച്ച ക്രിസ്തു ആയിരിക്കും. ഞാൻ എന്റെ ഭാര്യയെ ഭാര്യയായി (തിരിച്ചും) സ്വീകരിക്കുന്നത് ഒരിക്കൽ ആവശ്യമാണ്. എന്നാൽ എന്റെ മകൻ ഇന്ന് മുതൽ അപ്പനെ അപ്പനായി സ്വീകരിക്കുന്നു എന്ന് പറയേണ്ടതില്ല എന്ന് അച്ചൻ പറഞ്ഞു. ആർക്കും മനസ്സിലാകുന്ന ഈ ലളിതമായ ഉദാഹരണം അല്പമല്ല വലിയ തോതിൽ ദൈവവും നഷ്ടപ്പെട്ട മനുഷ്യനാലുള്ള ബന്ധം വിവരിക്കുവാൻ ഉപയോഗിച്ചത് അസ്ഥാനത്തായി പോയി. അതിൽ യേശുവിനോടൊപ്പം ഞാനും വിഷമിക്കുന്നു. അപ്പൻ-മകൻ ഉദാഹരണം അച്ചന്റെ സഭയുടെ നടപടിയെ പോലും ചോദ്യം ചെയ്യുന്നതാണ്.വിശ്വാസിയായ അപ്പന്റെ മകന് യേശുവിനെ രക്ഷകനായി സ്വീകരിക്കേണ്ട ആവശ്യം ഇല്ല എങ്കിൽ പിന്നെ മാമ്മോദിസായുടെ സമയത്തു, തലതൊട്ടപ്പനെകൊണ്ട് കുഞ്ഞിനുവേണ്ടി "...... ആയ ഞാൻ സാത്താനെ ഉപേക്ഷിക്കുന്നു, മിശിഹായെ സ്വീകരിക്കുന്നു" എന്ന് പറയിക്കുന്നത് എന്തിനു? ഈ ഏറ്റുപറച്ചിൽ തന്നെ "സ്വമനസ്സാലെ" നടത്തുന്നതിനെ ആണ് "യേശുവിനെ രക്ഷകനായി സ്വീകരിക്കുക അല്ലെങ്കിൽ രക്ഷിപ്പെടുക" എന്ന വാക്കു കൊണ്ട് സുവിശേഷ വിഹിത സഭകളും വിശുദ്ധ വേദപുസ്തകവും ഉദ്ദേശിക്കുന്നത്. മുടിയാനായ പുത്രന്റെ ഉദാഹരണം നോക്കുക. അപ്പന്റെ മകൻ ആയിട്ട് പോലും, അപ്പന്റെ അടുത്തേക്ക് മകന് മടങ്ങി വരേണ്ട ആവശ്യം ഉണ്ടായിരുന്നു. അതാണ് യേശുവിനെ രക്ഷകനായി അംഗീകരിക്കുന്നതിൽ കൂടി ഉണ്ടാകുന്നത്. സുവിശേഷത്തിന്റെ ആവശ്യകതയെ കാണിക്കുന്ന ഒരു ഉപമയാണല്ലോ അത്. നൂറു കണക്കിന് ഉദാഹരണങ്ങൾ എടുക്കുവാനുണ്ടെകിലും റോമാ ലേഖനത്തിൽ നിന്ന് മാത്രം ചിലതു എടുക്കട്ടേ. 3 :10 മുതൽ 27 വരെ വായിക്കുക നീതിമാൻ ആരുമില്ല ഒരുത്തൻ പോലും ഇല്ല (അപ്പനും ഇല്ല മകനും ഇല്ല).... എല്ലാവരും (അപ്പനും മകനും) വഴിതെറ്റി ഒരുപോലെ ..... നന്മ ചെയ്യുന്നവൻ ഒരുത്തൻ പോലും ഇല്ല (അപ്പനും ഇല്ല മകനും ഇല്ല)......ഒരു വ്യത്യാസവും ഇല്ല; എല്ലാവരും (അപ്പനും മകനും) പാപം ചെയ്തു ദൈവ തേജസ് ഇല്ലാത്തവരായി. .....വിശ്വസിക്കുന്നവർക്ക് (അപ്പനായാലും മകനായാലും) അവൻ തന്റെ രക്തം മൂലം പ്രായശ്ചിത്തം ആകുവാൻ.... 5 :12 ഇങ്ങനെ എല്ലാവരും (അപ്പനും മകനും -സകല മനുഷ്യ ജാതിയും) പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും (അപ്പനിലും മകനിലും) പരന്നിരിക്കുന്നു. വിശ്വാസിയുടെ മകൻ വിശ്വാസി ആണ് എങ്കിൽ പിന്നെ തലതൊട്ടപ്പനെ കൊണ്ട് "സാത്താനെ ഉപേക്ഷിപ്പിച്ചു മിശിഹായെ സ്വീകരിക്കേണ്ട" ആവശ്യം എന്താണ്? 10 :9 യേശുവിനെ കർത്താവ് എന്ന് വായികൊണ്ടു ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയർത്തു എഴുന്നേൽപ്പിച്ചു എന്ന് വിശ്വസിക്കുകയും ചെയ്താൽ നീ (അപ്പനോ ബയോളജിക്കൽ മകനോ ആയിക്കൊള്ളട്ടെ) രക്ഷിക്കപ്പെടും. ദൈവത്തിന്റെ സൃഷ്ടി എന്ന രീതിയിൽ നാം എല്ലാവരും അവന്റെ മക്കൾ ആണ് എങ്കിലും തെറ്റിപ്പോയ മനുഷ്യജാതിയിൽ പെട്ട ഓരോരുത്തരും (അപ്പനും മകനും) വ്യക്തിപരമായ രീതിയിൽ ദൈവത്തിങ്കലേക്കു ക്രിസ്തുവിലുള്ള വിശ്വാസത്താൽ മടങ്ങി വരുന്നതിനെ ആണ് രക്ഷിക്കപ്പെടുക, യേശുവിനെ രക്ഷകനായി അംഗീകരിക്കുക, മാനസാന്തരപ്പെടുക എന്നൊക്കെ ഉള്ള വാക്കുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. അത് ഓരോരുത്തർക്കും വ്യക്തിപരമായി തീരുമാനിക്കാവുന്നതാണ്. അച്ചാ, ക്രിസ്തീയ വിശ്വാസം വ്യക്തിപരമായി ഓരോരുത്തരും അംഗീകരിക്കേണ്ടതല്ലേ. അത് ബയോളജിക്കൽ ആണോ? അത് സ്പിരിറ്റ്ചുവൽ അല്ലെ?കമന്റ്സ് പോസ്റ്റ് ചെയ്യുവാൻ അച്ചന്റെ ടെക്നോളജി ചിലപ്പോഴെല്ലാം/ചിലരെയെല്ലാം അനുവദിക്കാത്തതിൽ ഖേദിക്കുന്നു. ആ സ്ഥിതിക്ക് ഒരു തുറന്ന സ്റ്റുഡിയോ സംവാദത്തിനു/ചർച്ചക്ക് തയ്യാറാണോ? ഈ വീഡിയോയിലെ മറ്റു പലതിനോടും വിയോജിപ്പുണ്ടെങ്കിലും എന്നെ ഏറ്റവും വേദനിപ്പിച്ച വിഷയം മാത്രമേ ഇവിടെ കുറിച്ചിട്ടുള്ളൂ. തികഞ്ഞ സ്നേഹത്തോടും ബഹുമാനത്തോടും കൂടി, അലക്സ് തോമസ്.

    ReplyDelete
  4. എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു,സ്ത്രീയുടെ തല പുരുഷൻ,ക്രിസ്തുവിന്റെ തല ദൈവം എന്ന് നിങ്ങൾ അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു മൂടുപടം എട്ടു പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു (1 കൊരിന്ത്യർ 11 :3 ,4 ) ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ തലയിൽ തൊപ്പിയോ,തുണിയോ (തിരുമേനിമാർ തലയിൽ ഇടുന്ന തുണിയാണ് മസാനിപ്സ് ) തലയിൽ ഇട്ടു പ്രാർത്ഥിക്കുന്ന അച്ഛനും,തിരുമേനിമാരും,ബാവാമാരും ക്രിസ്തുവാകുന്ന തലയെ അപമാനിക്കുകയല്ലേ?

    അപ്പോള്‍ പെന്തകോസ്തുസ്ത്രീകള്‍ എല്ലാം വീട്ടില്‍ കുത്തിയിരിക്കുന്നു എന്ന് തോന്നുന്നു.പറയുമ്പോള്‍ ഒരു കണ്ണ് അടച്ചു വച്ച് പറയല്ലേ

    ദൈവഭയമുള്ള സ്‌ത്രീകള്‍ക്കു യോജിച്ചവിധം സത്‌പ്രവൃത്തികള്‍കൊണ്ട്‌ അവര്‍ സമലംകൃതരായിരിക്കട്ടെ!
    സ്‌ത്രീ നിശബ്‌ദമായും വിധേയത്വത്തോടുകൂടെയും പഠിക്കട്ടെ.
    പഠിപ്പിക്കാനോ പുരുഷന്മാരുടെമേല്‍ അധികാരം നടത്താനോ സ്‌ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല.
    അവള്‍ മൗനം പാലിക്കേണ്ടതാണ്‌. എന്തെന്നാല്‍, ആദ്യം സൃഷ്ടിക്കപ്പെട്ടത്‌ ആദമാണ്‌;
    1 തിമോത്തേയോസ്‌ 2 : 10-13

    ReplyDelete
  5. സ്നാനത്തെക്കുറിച്ചു പഠിക്കുമ്പോൾ പഠിപ്പിക്കുമ്പോൾ അച്ഛൻ മർക്കോസിന്റെ സുവിശേഷം മാത്രം വായിക്കാതെ കുറഞ്ഞത് റോമാ ലേഖനവും, ഗലാത്യ ലേഖനം കൂടി വായിക്കുക.

    അപ്പോള്‍ മര്‍ക്കോസിന്റെ സുവിശേഷത്തിന് യാതൊരു വിലയും ഇല്ലേ.


    ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല.
    എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്ക ലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍െറ മനുഷ്യര്‍ സംസാരിച്ചവയാണ്‌.
    2 പത്രോസ് 1 : 20-21

    എന്നാല്‍, കര്‍ത്താവിന്‍െറ വചനം നിത്യം നിലനില്‍ക്കുന്നു. ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.
    1 പത്രോസ് 1 : 25

    ഈ പുസ്‌തകത്തിലെ പ്രവചനങ്ങള്‍ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട്‌ എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്‌തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മ ഹാമാരികള്‍ ദൈവം അവന്‍െറ മേല്‍ അയയ്‌ക്കും.
    ഈ പുസ്‌തകത്തിലെ പ്രവചനങ്ങളില്‍നിന്ന്‌ ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍, ഈ പുസ്‌തകത്തില്‍ വിവ രിക്കപ്പെട്ടിരിക്കുന്ന, വിശുദ്‌ധനഗരത്തിലും ജീവന്‍െറ വൃക്‌ഷത്തിലുമുള്ള അവന്‍െറ പങ്ക്‌ദൈവം എടുത്തുകളയും.
    വെളിപാട്‌ 22 : 18-19

    ReplyDelete
  6. വിഗ്രഹങ്ങൾ ഉണ്ടാക്കരുത് അവയെ സേവിക്കരുത് എന്ന് പറഞ്ഞിരിക്കെ പള്ളികളിലെല്ലാം തന്നെ വിഗ്രഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് പരുമല,മഞ്ഞനിക്കര കൊരട്ടി മുത്തി,ഗീവർഗ്ഗീസ് ,കന്യകാ മറിയം തുടങ്ങിയ പുണ്യവാളന്മാരുടെ വിഗ്രഹങ്ങൾ ഉണ്ടാക്കി പള്ളിക്കകത്ത് വച്ച് അതിനെ ആരാധിക്കുവാൻ അനുവാദം കൊടുക്കുകയും ഞാനല്ലോ ഏക പരിശുദ്ധൻ, പരിശുദ്ധൻ എന്ന നാമം മറ്റൊരാളും എടുക്കരുത് എന്നും ബൈബിൾ പറയുന്നു പിന്നെ പരിശുദ്ധ മറിയ എന്നും പരിശുദ്ധന്മാർ എന്നും സംബോധന ചെയ്യുന്നതിലെ ന്യായം എന്ത്?

    ഏതു ക്രിസ്ത്യാനി ആണ് ചേട്ടാ ദൈവത്തെ അല്ലാത് മറ്റുള്ളവരെ ആരാധിക്കുന്നത്.വണക്കവും ആരാധനയും തമ്മിലുള്ള വിത്യാസം അറിയതല്ല ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്നത് എന്നറിയാം.വണക്കവും ആരാധനയും രണ്ടും ഒന്നാണെന്ന് പഠിപ്പിക്കുന്ന പെന്തകോസ്ത് ഡിക്ഷ്ണറിയ്ക്കും വണക്കം

    ReplyDelete
  7. മനുഷ്യൻ പാപം ചെയ്‍താൽ ഏറ്റു പറയേണ്ടത് ദൈവത്തോടാണ്, മധ്യസ്ഥൻ യേശു ക്രിസ്തുവും പിന്നെ പള്ളികളിൽ കുമ്പസാരക്കൂടുണ്ടാക്കി പുരോഹിതന്മാരുടെ അടുക്കൽ സഭാവിശ്വാസികളെ കൊണ്ട് കുമ്പസാരിപ്പിക്കുകയും,മറ്റു മധ്യസ്ഥന്മാരോടു പ്രാർത്ഥിക്കുകയും വേണം എന്ന് സഭയെ പഠിപ്പിച്ചു അവരെ അടിമത്വത്തിൽ കുടുക്കുന്നപുരോഹിത വർഗ്ഗത്തിന്റെ കൂർമ്മ ബുദ്ധിയിൽ


    സ്വര്‍ഗരാജ്യത്തിന്‍െറ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
    മത്തായി 16 : 19

    ഈ ബൈബിള്‍ വാക്യത്തിന്‍റെ അര്‍ഥം ഒന്ന് വിശധികരിക്കാമോ.അതോ ബൈബിള്‍ ഓരോരുത്തനും തോന്നുന്നപോലെ വിവരിച്ചു കളിക്കാനുള്ളതാണോ

    ReplyDelete
  8. പെന്തകോസ്ത് സഹോദരാ നിങ്ങള് കത്തോലിക്കാ സഭയെ പ്രഘോഷിച്ചു നടക്കാതെ ദൈവവചനം പ്രഘോഷിക്ക്.ജാത്യാലുള്ളതു തൂത്താല്‍ മാറുമോ എന്നറിയാന്‍ വയ്യ

    ReplyDelete
  9. ദൈവത്തെക്കാൾ ഉപരി ഒരുവൻ എന്തിനു പ്രാധാന്യം കൊടുത്താലും വചനാധിഷ്ഠിതമായി ആ വ്യക്തിക്ക് അക്കാര്യം വിഗ്രഹമാണ്, രൂപത്തിന്റെ കാര്യത്തിൽ മാത്രമല്ല.

    എല്ലാ വിശുദ്ധ ലിഖിതങ്ങളും ദൈവനിവേശിതമാകയാൽ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി തിരുവചനത്തെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ദൈവമല്ലാത്തതിനെ, ദൈവമായി കണ്ടതുകൊണ്ടാണല്ലോ ഒന്നും ഉണ്ടാക്കരുത് (പുറപ്പാട് 20:2-5) എന്ന താക്കീത് കൊടുത്ത ദൈവം തന്നെ ചിലതു ഉണ്ടാക്കാൻ കല്പിക്കാൻ ഇടയായത് എന്ന് താഴെ കാണുന്ന തിരുവചനങ്ങളിൽ നിന്നും വ്യക്തവുമാണ്.

    ദൈവത്തിനു തെറ്റ് പറ്റാത്തതിനാൽ ഒരു കാര്യം ഉറപ്പാണ്, ദൈവം ഉദ്ദേശിച്ചത് മനസിലാക്കാൻ ചിലർക്ക് കഴിയാതെപോയി എന്നത്. ഈ സത്യം അംഗീകരിക്കാൻ തയ്യാറായാൽ കാര്യം എളുപ്പമായി.

    ഇനി ഇതിനു തയാറായില്ലെങ്കിൽ, ഒരിടത്തു ഉണ്ടാക്കരുതെന്നും, മറ്റു പലയിടത്തും ഉണ്ടാക്കണം എന്ന വൈരുദ്ധ്യം ദൈവം പറഞ്ഞിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടതായും വരും.

    പുറപ്പാട്‌ 20 : 2-5
    അടിമത്തത്തിന്‍െറ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്‍െറ ദൈവമായ കര്‍ത്താവ്‌. ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.
    മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍െറയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
    അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്‍െറ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.

    പുറപ്പാട്‌ 25 : 17-22
    ശുദ്‌ധിചെയ്‌ത സ്വര്‍ണംകൊണ്ട്‌ ഒരു കൃപാസനം നിര്‍മിക്കണം. അതിന്‍െറ നീളം രണ്ടരമുഴവും വീതി ഒന്നര മുഴവും ആയിരിക്കണം.

    കൃപാസനത്തിന്‍െറ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട്‌ രണ്ടു കെരൂബുകളെ നിര്‍മിക്കണം.

    കൃപാസനത്തിന്‍െറ രണ്ടറ്റത്തും അതിനോട്‌ ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാന്‍.

    കൃപാസനം മൂടത്തക്കവിധം കെരൂബുകള്‍ ചിറകുകള്‍ മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം.

    കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ്‌ മുഖാഭിമുഖം നിലകൊള്ളണം.
    കൃപാസനം പേടകത്തിനു മുകളില്‍ സ്‌ഥാപിക്കണം.

    ഞാന്‍ നിനക്കു തരാന്‍പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തിനുള്ളില്‍ നിക്‌ഷേപിക്കണം.

    അവിടെവച്ചു ഞാന്‍ നിന്നെ കാണും. കൃപാസനത്തിനു മുകളില്‍ നിന്ന്‌, സാക്‌ഷ്യപേടകത്തിനു മീതേയുള്ളകെരൂബുകളുടെ നടുവില്‍നിന്നു ഞാന്‍ നിന്നോടു സംസാരിക്കും. ഇസ്രായേലിനുവേണ്ടിയുള്ള എന്‍െറ കല്‍പനകളെല്ലാം ഞാന്‍ നിന്നെ അറിയിക്കും.

    ReplyDelete
  10. സംഖ്യ 21 : 8-9
    കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക.

    ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല.
    മോശ പിച്ചളകൊണ്ട്‌ ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു.

    1 രാജാക്കന്‍മാര്‍ 6 : 23,27,29,31&32
    പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഒലിവുതടികൊണ്ട്‌ നിര്‍മിച്ച്‌ അവന്‍ ശ്രീകോവിലില്‍ സ്‌ഥാപിച്ചു.

    സോളമന്‍ കെരൂബുകളെ ശ്രീകോവിലില്‍ സ്‌ഥാപിച്ചു. ഒരു കെരൂബിന്‍െറ ചിറക്‌ ഒരു ചുമരിലും മറ്റേ കെരൂബിന്‍െറ ചിറക്‌ മറുചുമരിലും തൊട്ടിരിക്കത്തക്കവിധം ചിറകുകള്‍ വിടര്‍ത്തിയാണ്‌ സ്‌ഥാപിച്ചത്‌. മറ്റു രണ്ടു ചിറകുകള്‍ മധ്യത്തില്‍ പരസ്‌പരം തൊട്ടിരുന്നു.

    അകത്തും പുറത്തുമുള്ള മുറികളുടെ ഭിത്തികളില്‍ കെരൂബുകളും ഈന്തപ്പനകളും വിടര്‍ന്ന പുഷ്‌പങ്ങളും കൊത്തിവച്ചിരുന്നു.

    ശ്രീകോവിലിന്‍െറ കതകുകള്‍ ഒലിവുതടികൊണ്ടു നിര്‍മിച്ചു; മേല്‍പടിയും കട്ടിളക്കാലുകളും ചേര്‍ന്ന്‌ ഒരു പഞ്ചഭുജമായി.
    ഒലിവുതടിയില്‍തീര്‍ത്ത ഇരു കതകുകളിലും കെരൂബ്‌, ഈന്തപ്പന, വിടര്‍ന്ന പുഷ്‌പങ്ങള്‍ എന്നിവകൊത്തി, എല്ലാം സ്വര്‍ണം കൊണ്ടു പൊതിഞ്ഞു.

    1 രാജാക്കന്‍മാര്‍ 9 : 1-3
    സോളമന്‍ ദേവാലയവും കൊട്ടാരവും, താന്‍ ആഗ്രഹിച്ചതൊക്കെയും പണിതു പൂര്‍ത്തിയാക്കി.
    ഗിബയോനില്‍വച്ച്‌ എന്നതുപോലെ കര്‍ത്താവ്‌ വീണ്ടും അവനു പ്രത്യക്‌ഷനായി.

    അവിടുന്ന്‌ അരുളിച്ചെയ്‌തു: നീ എന്‍െറ സന്നിധിയില്‍ സമര്‍പ്പിച്ചപ്രാര്‍ഥന കളും യാചനകളും ഞാന്‍ ശ്രവിച്ചു. നീ നിര്‍മിക്കുകയും എന്നേക്കുമായി എന്‍െറ നാമംപ്രതിഷ്‌ഠിക്കുകയും ചെയ്‌ത ഈ ആലയം ഞാന്‍ വിശുദ്‌ധീകരിച്ചിരിക്കുന്നു.

    എന്‍െറ ഹൃദയപൂര്‍വമായ കടാക്‌ഷം സദാ അവിടെ ഉണ്ടായിരിക്കും.

    രൂപത്തെ വണങ്ങുമ്പോൾ, രൂപം പ്രതിനിധാനം ചെയ്യുന്ന വ്യക്തിയെയാണ് വണങ്ങുന്നത് /ബഹുമാനിക്കുന്നത്. രൂപങ്ങളെ രൂപമായി മാത്രം സഭ കാണുന്നു എന്നതിന്റെ പ്രകടമായ തെളിവാണ് ഏതെങ്കിലും കാരണത്താൽ രൂപത്തിന് എന്തെങ്കിലും കേടുപാട് സംഭവിച്ചാൽ അതെടുത്തു കളഞ്ഞിട്ട് പുതിയത് വാങ്ങി വെക്കുന്നതും.

    ബൈബിൾ പഠിക്കേണ്ടത് അത് പഠിപ്പിക്കേണ്ടിടത്തു നിന്നാണ്. അതല്ലെങ്കിൽ തെറ്റിദ്ധാരണകൾ ധാരാളം ഉണ്ടാകും. ആർക്കും വ്യാഖ്യാനിക്കാനുള്ള പുസ്തകമല്ല ബൈബിൾ.

    2 പത്രോസ് 1 : 20
    ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍:

    വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല.

    ReplyDelete
  11. ക്രിസ്തുവിന്റെ അവതര ശേഷം ആണ് സഭ പൂര്ണമായത്..... ക്രിസ്തുവിനുശേഷം അപോസ്റ്റാലന്മാരോ ശിഷ്യൻമാരോ വിഗ്രഹം ഉണ്ടാക്കിയതിന് തെളിവ് ബൈബിൾ നിന്നും തരാമോ

    ReplyDelete
    Replies
    1. ശിഷ്യന്മാർ യേശുവിനെ കണ്ടും കേട്ടും അനുഭവിച്ചവരും ആയിരുന്നു.
      അതുകൊണ്ട് അവർക്ക് പ്രതിരൂപത്തിന്റെ ആവശ്യം ഇല്ലായിരുന്നു.
      അവർ നൽകിയ തെളിവുകൾ അനുസരിച്ചാണ് കലാകാരൻമാർ വിശ്വാസികൾക്ക് വേണ്ടി പ്രതിരൂപങ്ങൾ ഉണ്ടാക്കുന്നത്.
      മാർ പാപ്പ, കാർഡിനാൾസ്, bishops, priests എന്നിവർ ദൈവനാമത്തിൽ പ്രതിരൂപങ്ങളെ ആശീർവദിച്ചു വിശ്വാസികൾക്ക് സമർപ്പിക്കുന്നു.

      Delete
  12. കോസ് കാരോട് എന്തിനു ചോദ്യങ്ങൾ. Proverbs.2:15, 8:5, 9:10To fr. Rinju. Proberb. 4:16, 9:9

    ReplyDelete

Post a Comment

Popular Posts

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി