ആർ. എസ്സ്. എസ്സിനെ ഭയക്കേണ്ട ആവശ്യമെന്ത്?

കേരളത്തിൽ വിവിധയിടങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ ആർ എസ്സ്. എസ്സു കാർ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾ തികച്ചും അപലനീയമാ ണെന്നതിൽ സംശയമില്ല ഇങ്ങിനെ യുള്ള അക്രമങ്ങൾക്കെതിരെ സോഷ്യ ൽ മീഡിയയിൽ പലരും എഴുത്തു കളും, വീഡിയോകളുമായി രംഗത്തു വരാറുണ്ട് എന്നാൽ ഇവരിൽ ഭൂരി ഭാഗം പേരും അക്രമം നടത്തിയ ആർ എസ്സ് എസ്സിനെ കുറിച്ചു ഒരു വാക്കു പോലും പറയാറില്ല ക്രിസ്ത്യാനികൾ ആർ. എസ്. എസ്.നെ പേടിക്കേണ്ട ആവശ്യമെന്താണ്? ആർ.എസ്.എസ്സിന്റെയും, വി,എച്,പി, സംഘപരിവാർ, ശിവസേന, ബജ്‌രംഗ്ദൾ എന്നിവരുടെ അജണ്ട ഇന്ത്യയിൽ താമസിക്കുന്നവർ ഹിന്ദുമതം സ്വീകരിക്കുക അല്ലെങ്കിൽ ഇന്ത്യാ വിട്ടു പോകുക എന്നതാണ് ക്രിസ്ത്യാനികളെ പീഡിപ്പിച്ചു കൊണ്ട് ഹിന്ദു രാഷ്ട്രം പടുത്തു യർത്താ മെന്ന ആർ എസ്സ് എ സ്സിന്റെ  ചിന്ത വെറുതെയായാണ് കാരണം ക്രിസ്ത്യാ നികൾ പീഡിപ്പിക്കപ്പെട്ട സ്ഥലത്തു സഭകൾ വളർന്ന ചരിത്രമാണ് ക്രിസ്ത്യാ നികൾക്കുള്ളത്.ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ മതപരിവർത്തന മായിരുന്നു അവരുടെ ലക്ഷ്യമേങ്ങിൽ എന്നേ ഇന്ത്യ ക്രിസ്ത്യൻ രാഷ്ട്രം ആകുമായിരുന്നു എന്നാൽ അവർ  ഇന്ത്യൻ ജനതയ്ക്ക് വിദ്യാഭ്യാസം നൽകിയപ്പോൾ വിദ്യാഭ്യാസം ലഭിച്ചവർ ഉയർന്ന കുലജാതികളുടെ കള്ളത്തരങ്ങൾ പൊളി ച്ചെഴുതി ഏതു മതം സ്വീകരിക്കണം എന്ന  ബോധ്യം അവർക്കുണ്ടായി.     

     ണ്ട് വേദങ്ങൾ സംസ്കൃത ഭാഷയിലായിരുന്നു എഴുതപെട്ടിരുന്നത് ശൂദ്രൻ വേദം കേട്ടാൽ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുമായിരുന്നു ശൂദ്രൻ വേദം വായിച്ചാൽ നാവു മുറിച്ചു കളയുമായിരുന്നു  സവർണ്ണന്റെ മൃഗങ്ങൾക്കു പാത്രത്തിൽ ഭക്ഷണം നൽകുമ്പോൾ വീട്ടിലെ പണിയാളന് നിലത്തെ കുഴിയിൽ ഭക്ഷണം കൊടുക്കുന്നു കറുത്തവരെ ഏഴടി അകലത്തിൽ നിർത്തു ന്നവരായിരുന്നു കേരളത്തിലെ ദൈവങ്ങൾ    കര്‍ണ്ണാടകയില്‍  അവർണ്ണർ ബ്രാഹ്മണന്റെ എച്ചിലില്‍ കിടന്നു ഉരുളണം (മഡെസ്‌നാന) ചില ക്ഷേത്രങ്ങളിൽ  സവര്‍ണ്ണന്  പ്രസാദം കയ്യില്‍ നല്‍കുമ്പോള്‍ അവര്‍ണ്ണന് അത് നിലത്തു നല്‍കുന്നു.മനുഷ്യർക്ക്‌ നായുടെ വില പോലും കല്പിക്കാത്ത മതങ്ങളിൽ ആര് വിശ്വസിക്കും ഇതൊക്കെ  ഇന്നും നടന്നു വരുന്ന  അനാചാരങ്ങളല്ലേ മറ്റൊരുവന്‍റെ  ആരാധനാലയം  പൊളിച്ച് അവിടെ ക്ഷേത്രം  പണിയുന്നതാണ് വർഗ്ഗീയ വാദിയുടെ സംസ്കാരം  ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്നത്‌ സവര്‍ണ്ണനാണ്. കാരണം അവന്‍റെ ആചാരങ്ങളാണ് ഇവിടെ സംസ്ക്കാരം.ജാതി മത ഭേദ്യമെന്യെ എല്ലാവരും സ്വാതന്ത്ര്യസമരത്തിൽ പങ്ങേടുത്തപ്പോൾ ബ്രിട്ടീഷുകാരോട് സമരം ചെയ്യുന്നത് ഹൈന്ദവ ലക്ഷ്യമല്ലെന്നു പുസ്തകം എഴു തിയ  ആളാണ്‌    വർഗ്ഗീയ വാദികളുടെ നേതാവ്. ബാബറി മസ്ജിദ് തകർത്തത് വലിയ നേട്ടമായി ഇവർ കരുതുന്നുണ്ടാകാം ഇവിടുള്ള ഒരു പള്ളി തകരുമ്പോൾ തകരുന്നത് ഭാരതമാണെന്നറിവില്ലാത്തവരല്ലേ നിങ്ങൾ. യുദ്ധവും തന്ത്രവും കൊണ്ട് നിങ്ങൾ എന്തു നേടി കുരുക്ഷേത്ര യുദ്ധം കൊണ്ട് നല്ലൊരു പാഠം നിങ്ങൾ പഠിച്ചില്ലേ  കൗരവരുടെയും പാണ്ഡവരുടെയും കുലം തോണ്ടിയില്ലെ കൂട്ടു നിന്ന യദുകുലം നാമാവശേഷമായില്ലേ? എന്നിട്ടും നിങ്ങൾ ന്യൂനപക്ഷത്തിനെതിരെ യുദ്ധ തന്ത്രങ്ങൾ മെനയുന്നു.  സ്വാതന്ത്രം ലഭിച്ചു എന്നു പറയുന്നു ആർക്കാണ് ലഭിച്ചത് ഇപ്പോഴും  മതഭ്രാന്തന്മാരുടെ നാടല്ലേ ഇന്ത്യ?അഭിപ്രായ സ്വാതന്ത്രവും,ആവിഷ്‌ക്കാര സ്വാതന്ത്രവും പലപ്പോഴും ഇവിടെ ഹനിക്കപ്പെ ടുന്നില്ലേ?  

  വിവരക്കേടുകൾ പറയുന്നവർക്കെതിരെ മറുപടി പറയുമ്പോൾ വർഗ്ഗീയ കോമരങ്ങൾ ഉറഞ്ഞു തുള്ളിയിട്ടു കാര്യമില്ല. ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റൈൻസ്സിനെയും,അവരുടെ മക്കളെ യും ജീപ്പിലിട്ടു കത്തിക്കുമ്പോൾ ഒറീസ്സയിൽ ഇനി ക്രിസ്തീയ മിഷനറിമാർ വരില്ല എന്ന ചിന്തയാ യിരുന്നു ആർ.എസ്സ്.എസ്സിന് എന്നാൽ അതേ ആഴ്ചയിൽ കേരളത്തിൽ നിന്നും അനേക യുവമിഷനറിമാർ ജീവനെ  വകവയ്ക്കാതെ ഒറീസ്സയിലേയ്ക്ക് സുവിശേഷ പ്ര വർത്തനത്തിനായ് പോയ സംഭവം നിങ്ങൾ ഓർക്കുന്നതു നന്നായിരിക്കും. ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡന വാർത്തകൾ വരുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടികളും നടുക്കം രേഖപ്പെടുത്തുകയോ,അപലപിക്കുകയോ ചെയ്യേണ്ട ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം നൽകിയാൽ  മതി.മദർ തെരേസ മതം മാറ്റുവാൻ വന്ന കാട്ടു കള്ളിയാണെന്നു ശശികല ട്ടീച്ചറും, കന്യകയിൽ എങ്ങിനെയാണ് കുട്ടിയുണ്ടാവുക എന്ന് ഗോപാല കൃഷ്‌ണൻ സാറും പ്രസം ഗിക്കുന്നുണ്ടല്ലോ (ഋശ്യശൃംഗന്റെ 'അമ്മയെക്കുറിച്ചും,അയ്യപ്പ ജനനവും,ശിവ ലിംഗ പുരാണവും ഞങ്ങൾ വ്യാഖ്യാനിച്ചാൽ എന്താകുമോ എന്തോ?) ഈ അൽപ്പ ജ്ഞാനികൾ മനസ്സിലാക്കേണ്ട കാര്യം നിങ്ങൾ വേദങ്ങളും ഉപനി ഷത്തുക്കളും പുരാണങ്ങളും വായിക്കുന്നത് പോലെ ഞങ്ങളും ഇതെല്ലാം വായിക്കാറുണ്ട് പഠിക്കാറുമുണ്ട്. നിങ്ങൾ തീണ്ടലും,തൊടീലും പറഞ്ഞു അകറ്റിയവരെ സഹോദരാ എന്ന് വിളിച്ചു അവരെ ചേർത്തു പിടിച്ചതാണോ ഞങ്ങ ൾ ചെയ്ത തെറ്റ് 

         ക്രിസ്തീയ സഭ പീഡനങ്ങളിൽ തോറ്റു പോയിട്ടില്ല .മുള്ളുകളുടെ ഇടയിൽ താമര പോലെ പാറയുടെ പിളർ പ്പുകൾക്കിടയിൽ കുറുപ്രാക്കളെ പോലെ സഭ നാഥനു വേണ്ടി കാത്തിരിക്കു ന്നു ചോരച്ചാലുകൾ നീന്തികയറിയതും  തൂക്കു മ രങ്ങളിൽ ഊഞ്ഞാലാടിയതും സഖാക്കളിൽ കൂടുതൾ ക്രിസ്ത്യാനികളായിരുന്നു സുവിശേഷ പ്രവർത്തനത്തിന്റെ പേരിൽ രക്തസാക്ഷിയാകേണ്ടി വന്നാൽ ക്രിസ്ത്യാനികൾ അതിൽ അഭിമാനിക്കുകയേയുള്ളൂ   ഭയാനകമായ പീഡനങ്ങൾ നടത്തിയിട്ടും അടിച്ചമർത്തിയിട്ടും ഈ മാർഗ്ഗം തകർന്നില്ല തകരുകയു മില്ല  ഇന്നും ജനകോടികളെ ഹഡാതാകർഷിച്ചു കൊണ്ട്, മാനവജാതിക്കു സ്നേഹത്തിന്റെയും ശാന്തിയുടെയും പൊൻകിരണങ്ങൾ   വാരി വിതറിക്കൊണ്ട് ക്രിസ്തീയ മാർഗ്ഗം മുന്നേറുകയാണ് കൊല്ലാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം എന്നാൽ തോൽപ്പിക്കാമെന്നു കരുതേണ്ട "ഞങ്ങൾ വന്ന വീഥികളിൽ പൂമരങ്ങൾ പെയ്തിരുന്നില്ല ഞങ്ങൾ വന്ന വീഥികളിൽ വഴിവിളക്കുകൾ കത്തി യിരുന്നില്ല  ക്രിസ്തുവിനു വേണ്ടി പോർവീഥികളിൽ പ്രാണൻ കൊളുത്തിയ രണപൗരുഷങ്ങൾ ഞങ്ങൾക്കു മുൻപേ പോയിട്ടുണ്ട് അവരുടെ കാൽ ചുവടുകൾ പിന്തുടരുവാൻ ചങ്കുറപ്പുള്ള യുവതലമുറയ്ക്കിന്നും വംശനാശം സംഭവിച്ചിട്ടില്ല ശ്രീ.തിരുവട്ടാർ കൃഷ്ണൻകുട്ടിയുടെ വാക്കുകൾ എഴുതി അവ സാനിപ്പിക്കട്ടെ ജീവിച്ചാൽ ക്രിസ്തുവിനായ്  മരിച്ചാൽ ക്രിസ്തുവിനായ് ഞങ്ങ ളുടെ നാഥൻ ഞങ്ങളോടു പറഞ്ഞ പോലെ ഞങ്ങളുടെ കണ്ഠനാളത്തിലെ അവസാന ശബ്ദം വരെ ഞങ്ങൾ യേശുക്രിസ്തുവിനെ പ്രസംഗി ക്കും,അവസാന ശ്വാസം വരേയും ക്രിസ്തുവിനു വേണ്ടി പോരാടും അതിൽ ഒരു സംശയവും ഇല്ല. 












ലക്ഷ്യം തെളിവായ്‌ മുന്നിലുണ്ട് മാർഗ്ഗവും  ഒരിക്കലായ് അരുളീട്ടുണ്ട് സുവിശേഷ ദീപം തോളിലേന്തി ലോകത്തിൻ വിളക്കാകാം (യേശുവിൻ സാക്ഷികൾ ഞങ്ങൾ) 

Comments

Post a Comment

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി