പെട്ടകം ചുമക്കുന്ന വിരുതന്മാർ

കാശവും ഭൂമിയും ഒഴിഞ്ഞു പോകും  എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല എന്ന വാക്ക്യം  മത്തായി സുവിശേഷത്തിൽ (മത്തായി 24:35) നാം വായിക്കുന്നു ദൈവ വചനം മനുഷ്യൻ സകല സൽപ്രവർത്തിയ്ക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകുവാനും, ഗുണീകരണത്തിനും,ശാസനത്തിനും,നീതിയിലെ അഭ്യാസനത്തി നും  ഉള്ളതാണെന്നു പൗലോസ് അപ്പോസ്തലൻ ലേഖനത്തിൽ നമ്മെ ഓർമ്മപ്പെടുത്തുന്നു (2 തിമഥി 3 :16)  ശമുവേൽ പ്രവാചകന്റെ കാലഘട്ടത്തിൽ നടന്ന ഒരു സംഭവം വേദപുസ്തകത്തിൽ ദൈവാത്മാവ് രണ്ടു പ്രാവശ്യം എഴുതിയിരിക്കുന്നത് ഇപ്രകാ രമാണ് അന്ന്  ദാവീദ് യഹോവയെ ഭയപ്പെട്ടു പോയി (2 ശാമുവേൽ 6:8) (1 ദിന 13:12)   എന്ന് എന്ന ചോദ്യത്തിന് വിശദമായ മറുപടി നമുക്കവിടെ വായിക്കുവാൻ കഴിയുന്നുണ്ട് ഫെലിസ്ത്യരുടെ അടുത്തു നിന്നും വന്ന യഹോവയുടെ പെട്ടകം കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. ദാവീദ് പെട്ടകം കൊണ്ടുവരാനായി മുപ്പതിനായിരം വിരുതന്മാരുമായി   പോകുകയും പെട്ടകം പുതിയ കാളവണ്ടിയിൽ കയറ്റുകയും വരുന്ന വഴിയിൽ കാള വിരളുകയും ഉസ്സ പെട്ടകം പിടിക്കുവാൻ കരം നീട്ടിയതിനാൽ താൻ മരിക്കുകയും ചെയ്തു ഈ പെട്ടകം ഓബേദ്‌ ഏദോമിന്റെ വീട്ടിൽ കൊണ്ടു വയ്ക്കുകയും ദൈവം ആ കുടുംബത്തെ അനുഗ്രഹിച്ചിരിക്കുന്നു എന്ന വാർത്തയും കേട്ടപ്പോൾ പിന്നീട് ദാവീദ് വീണ്ടും പോയി പെട്ടകം കൊണ്ടു വരുന്നതും നാം കാണുന്നു.
    
     പെട്ടകത്തിന്റെ മഹത്വം അറിയാത്ത കാള നാഖോന്റെ കളത്തിലെ വയ്ക്കോൽ തുറു കണ്ടപ്പോൾ വിരണ്ടു  ഏറ്റവും നല്ല വാദ്യ ഉപകരണങ്ങളും  ഉച്ചത്തിലുള്ള ആർപ്പുവിളികളും മുപ്പതിനായിരം വിരുതന്മാരും പെട്ടകം കൊണ്ടുവരുവാൻ  ദാവീദിന്റെ കൂടെ ഉണ്ടായിരുന്നു എന്നാൽ അവിടെയാണ് വലിയ പരാജയവും നമുക്ക് കാണുവാൻ കഴിയുന്നത്  മോശ പുറപ്പാട് പുസ്തകത്തിൽ യഹോവയെ കുറിച്ചു പറയുന്നതിങ്ങനെയാണ് (പുറപ്പാട് 15:11)യഹോവേ ദേവന്മാരിൽ നിനക്ക് തുല്യൻ ആര്?വിശുദ്ധിയിൽ മഹിമയുള്ളവനെ സ്തുതികളിൽ ഭയങ്കരനെ അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനെ നിനക്കു തുല്യൻ ആര് ഈ പെട്ടകത്തിന്റെ മഹത്വത്തെ കുറിച്ച് അപ്പോസ്തല പ്രവർത്തികളിൽ (Act 26:7) ഇങ്ങിനെ വായിക്കുന്നു ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്കു ലഭിച്ചതും നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചു കൊണ്ട് എത്തിപ്പിടിക്കാൻ ആശിക്കുന്നതും ആയ വാഗ്‌ദത്തത്തിലുള്ള പ്രത്യാശാ ഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നത്. വിശുദ്ധിയിൽ മഹിമയുള്ള, സ്തുതികളിൽ വസിക്കുന്ന,പിതാക്കന്മാർ രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചു കൊണ്ടിരുന്ന   യഹോവയുടെ പെട്ടകം വിരുതന്മാരല്ല വിശുദ്ധന്മാരാണ്  ചുമക്കേണ്ടത് എന്ന സത്യം ദാവീദിനു മനസ്സിലാക്കാൻ കഴിഞ്ഞില്ല.  പെട്ടകം ചുമക്കേണ്ടത് ഏതെങ്കിലും ഗോത്ര പുരോഹിതന്മാർ ആയിരിക്കരുത് ഓരോ ശുശ്രൂഷകൾ ചെയ്യത്തക്കവണ്ണം ദൈവം ലേവി ഗോത്രത്തെ മൂന്നായി തിരിക്കുന്നത് നാം (സംഖ്യ 7:7-9) വായിക്കുന്നുണ്ട് അതിൽ ലേവി ഗോത്രത്തിൽ കെഹാത്യ ഗോത്രമായിരിക്കണം പെട്ടകം ചുമക്കേണ്ടത് ഗേർശോന്യ ഗോത്രമോ,മെരാരി ഗോത്രമോ പെട്ടകം ചുമക്കുവാൻ പാടില്ല (മറ്റു ശുശ്രൂഷകളാണ് ദൈവം അവരെ ഏൽപ്പിച്ചിരുന്നത് ) എന്ന് ദൈവം വ്യക്തമായി പറഞ്ഞിരിക്കെ ദൈവത്തിന്റെ  ഹൃദയ പ്രകാരമുള്ള ദാവീദ് ഇതൊന്നും ശ്രദ്ധിക്കുവാൻ കൂട്ടാക്കിയില്ല എങ്ങിനെയെങ്കിലും പെട്ടകം സിയോൻ കോട്ടയിൽ എത്തിക്കണം എന്ന ചിന്തയെ തനിക്കുണ്ടായിരുന്നുള്ളൂ.

   ന്നാൽ പ്രമാണത്തിനു തന്നോളം വില കൽപ്പിക്കുന്ന ദൈവത്തിന്റെ സ്വഭാവം താൻ മനസ്സിലാക്കി വന്നപ്പോഴേയ്ക്കും വൈകി പോയിരുന്നു ദാവീദ് ദൈവത്തെക്കുറിച്ചു പറയുമ്പോൾ യഹോവ എന്റെ സങ്കേതമാണ് കോട്ടയാണ് പാറയാണ് ഉറപ്പുള്ള ഗോപുരമാണ് എന്നൊക്കെയാണ് പറഞ്ഞിട്ടുള്ളത് രാത്രിയിലെ ഭയത്തെയും ഉച്ചയ്ക്ക് നശിപ്പിക്കുന്ന സംഹാരത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും   ഭയപ്പെടാത്തവൻ ഈ സംഭവത്തിൽ താൻ യഹോവയെ വല്ലാതെ ഭയപ്പെട്ടുപോയി വചനം ശരിക്കു മനസ്സിലാക്കുവാൻ തനിക്കു കഴിയാതെ പോയതാണ് ഇതിന്റെ കാരണം.   കാലത്തും സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതൊക്കെ  തന്നെയാണ് നമ്മിലിരിക്കുന്ന പെട്ടകത്തിന്റെ മഹത്വം  അറിയാതെ ഈ കാലത്തും ദൈവദാസന്മാരും,ദൈവമക്കളും  ജീവിക്കുവാനുള്ള വകയ്ക്കു വേണ്ടി പ്രമാണം പുറകിൽ എറിഞ്ഞു കളഞ്ഞുകൊണ്ടു പന്തയക്കുതിരകളെപോലെ കുതറിയോടുകയാണ് പണത്തിനും പ്രശസ്തിയ്ക്കു വേണ്ടിയും ദൈവ മഹത്വത്തെ വിൽപ്പനചരക്കാക്കുകയാണ്  ഒച്ചയ്ക്കും ബഹളത്തിനും പ്രതിഗാനത്തിനും ഒരു കുറവുമില്ല വിടുതലും രോഗശാന്തിയും ഒരു പക്ഷെ ഇതിനിടയിൽ നടന്നേക്കാം എന്നാൽ യഹോവ നമ്മോടു കാര്യം തീർക്കുന്ന നാളിൽ നമ്മുടെ കൈകൾ ധൈര്യപ്പെട്ടിരിക്കുമോ  എന്നു ചിന്തിക്കുന്നതു നന്നായിരിക്കും ദൈവമക്കൾക്കുവേണ്ടി ദൈവം ചെയ്ത പ്രവർത്തികളുടെ ചരിത്രം വായിച്ചാൽ വായുവിൽ നിന്നും വിഭൂതി സൃഷ്ടിച്ചും സ്വർണ്ണ ലഡുവും വാച്ചും ഭസ്മവും കൊടുത്ത് ജനത്തെ പറ്റിച്ച ആധുനീക സന്ന്യാസിമാരുടെ ചരിത്രമല്ല ചെങ്കടലിനെയും,യോർദ്ദാനെയും വിഭജിച്ചു യെരീഹോവിന്റെ കോട്ടയെ ഇടിച്ചു സിംഹത്തിന്റെ വായടച്ചു,തീയുടെ ബലം കെടുത്തി ഇരുമ്പുലയായ മിസ്രയീമിൽ നിന്നും ഭുജവീര്യം കൊണ്ട് യിസ്രായേൽ മക്കളെ വീണ്ടെടുത്ത തീകൊണ്ടുത്തരമരുളുന്ന തീഷ്ണതയുള്ള ദൈവത്തെയാണ് വചനം വെളിപ്പെടുത്തിയിരിക്കുന്നത്  പ്രമാണം ദാവീദ് മനസ്സിലാക്കി വന്നപ്പോൾ സമയം വൈകി പോയിരുന്നു പെട്ടകവുമായി യാത്ര ചെയ്യുന്ന വിശ്വാസികളും ശുശ്രൂഷകന്മാരും  വിശുദ്ധന്മാരായിരിക്കണം പെട്ടകം ചുമക്കേണ്ടത്  എന്ന വസ്തുത മറന്നു പോകരുത് അവരവരുടെ വിരുതു കാട്ടുവാനുള്ള വേദിയല്ല സുവിശേഷ യോഗങ്ങൾ   പെട്ടകത്തിന്റെ മഹത്വം അറിയാതെ ശുശ്രൂഷിച്ച പ്രശസ്തന്മാരെ ദൈവം തൊട്ടിട്ടുണ്ട് ബ്രദർ: അഗസ്റ്റിൻ ഗോമസ് തുടങ്ങിയവരെ ഓർത്തുകൊള്ളുക  (പലരുടെയും പേരുകൾ ഇവിടെ കുറിയ്ക്കുന്നില്ല) വിശുദ്ധിയോടും വേർപാടോടും കൂടി ജീവിച്ചു ദൈവം നൽകിയ പ്രമാണത്തിൽ നിന്നു കൊണ്ടു നിത്യതയ്ക്കു വേണ്ടി ഒരുങ്ങുവാൻ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ. 

If U Like this Article please Share

Comments

Popular Posts

റിഞ്ചു അച്ഛനോട് അഞ്ചു ചോദ്യങ്ങൾ.

വിവാദ നോവൽ ദൈവാവിഷ്ടർ

ദിലീപിന്റെ കുമ്പസാരം

റിഞ്ചു അച്ഛനും സക്കറിയ അച്ഛനും പിന്നെ ഞാനും

ഹിന്ദു ഐക്യവേദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി